Posts

Showing posts from January, 2022

അധ്യായം 1 ശ്ലോകം 13

 മനുസ്മൃതി  അധ്യായം 1 ശ്ലോകം 13 താഭ്യാം സശകലാഭ്യാം ച ദിവം ഭൂമിം ച നിർമ്മമേ മധ്യേവ്യോമ ദിശശ്‌ചാഷ്ടാവപാംസ്ഥാനം ച ശാശ്വതം അർത്ഥം : ആ അണ്ഡങ്ങളെ ക്കൊണ്ട് സ്വർഗത്തെയും ഭൂമിയെയും നിർമ്മിച്ചു. അവയുടെ മധ്യത്തിൽ ആകാശത്തെയും എട്ട് ദിക്കുകളെയും സമുദ്രമെന്ന ജലത്തിന്റെ ശാശ്വത സ്ഥാനത്തെയും നിർമ്മിച്ചു വ്യാഖ്യാനം : രണ്ട് ഭാഗമായി പകുത്ത അണ്ഡത്തിന്റെ ഒരു ഭാഗം കൊണ്ട് സ്വർഗ്ഗവും മറ്റൊരുഭാഗം കൊണ്ട് ഭൂമിയും ഭഗവാൻ ഉണ്ടാക്കി. ഇതിന്റ രണ്ടിന്റെയും ഇടയിലായ്  ആകാശത്തെയും ഓരോ ഭാഗങ്ങളെയും തിരിച്ചറിയാനായ്  എട്ട് ദിക്കുകളെയും കൂടാതെ ജലത്തിന് വേണ്ടി പ്രത്യേകം ഒരു ശാശ്വതമായ സ്ഥാനവും  ഉണ്ടാക്കി മറ്റൊരു അർത്ഥം : ഏതൊരു പ്രവർത്തനം ചെയ്യുമ്പോഴും അടുക്കും ചിട്ടയോടും കൂടി ചെയ്തു കഴിഞ്ഞാൽ യാതൊരു ദോഷവും കൂടാതെ ദീർഘകാലം നിലനിൽക്കും.

അധ്യായം 1 ശ്ലോകം 12

  https://www.wisdomlib.org/hinduism/book/manusmriti-with-the-commentary-of-medhatithi/d/doc145406.html Sanskrit text, Unicode transliteration and English translation by Ganganath Jha: तस्मिन्नण्डे स भगवानुषित्वा परिवत्सरम् । स्वयमेवात्मनो ध्यानात् तदण्डमकरोद् द्विधा ॥ १२ ॥ tasminnaṇḍe sa bhagavānuṣitvā parivatsaram  | svayamevātmano dhyānāt tadaṇḍamakarod dvidhā  || 12 || That supreme lord, having dwelt in that egg for a y ear, himself, by his own thought, broke that egg into two parts.—(12)   Medhātithi’s commentary ( manubhāṣya ): ‘ That Supreme Lord ,’ Brahmā,—‘ for a year ,’ during a year,—‘ having dwelt in that egg ,’—the omniscient one, who had come into existence and was seated in the egg, thought of the way in which he would come out of it;—‘ he broke the egg into two parts ’;—one year is the time which the embryo takes for its development; so that after a year the egg, having reached its full development, burst (really), by reason of its full development ha...

അധ്യായം 1 ശ്ലോകം 11

 മനുസ്മൃതി അധ്യായം 1 ശ്ലോകം 11 യത്തത് കാരണമവ്യക്തം നിത്യം സദസദാത്മകം. തദ്വിസൃഷ്ട: സപുരുഷോ ലോകേ ബ്രഹ്‌മേതി കീർത്ത്യതേ എല്ലാത്തിന്റെയും കാരണഭൂതമായ ഇന്ദ്രിയങ്ങൾക്ക് വിഷയീഭവിക്കാത്ത നിത്യനായ സത്തും അസത്തുമായിരിക്കുന്ന പരമാത്മാവിനാൽ സൃഷ്ടിക്കപ്പെട്ട ആ പുരുഷനെ ബ്രഹ്മാവ് എന്ന് എല്ലാവരും പ്രകീർത്തിക്കുന്നു. വ്യാഖ്യാനം : എല്ലാ ജീവജാലങ്ങളുടെയും ഉൽപ്പത്തി സ്ഥാനമായതും എന്നാൽ തിരിച്ചറിയാൻ പറ്റാത്തതും ഉല്പത്തി വിനാശ രഹിതവും, പെട്ടെന്നൊന്നും മനസ്സിലാക്കാൻ കഴിയാത്ത വേദാന്തവേദ്യമായതിനാൽ സദ്രുപവും. പക്ഷേ പ്രത്യക്ഷത്തിൽ മനസ്സിലാക്കാൻ കഴിയുന്ന പലതും ഉള്ളതിനാൽ ആസദ്രുപവുമായ ആ പരമാത്മാവിനാൽ സൃഷ്ടിതമായ ഈ ശക്തിയെ ബ്രഹ്മാവ് എന്ന് എല്ലാവരും വിളിച്ചുവരുന്നു.

അധ്യായം 1 ശ്ലോകം 10

 ആചാര്യൻ: ശ്രീ. എം ജി വിനോദ് : 9 7 4 4 8 8 2 2 6 9                               മനുസ്മൃതി                   അധ്യായം 1 ശ്ലോകം 10 ആപോ നാരാ ഇതി പ്രോക്താ ആപോ വൈ നരസൂനവ: താ യദസ്യായനം പൂർവ്വം തേന നാരായണ : സ്മൃത : അർത്ഥം : നരനായ പരമാത്മാവിന്റെ സൂനുക്കൾ ആയതിനാൽ ജലത്തിന് നാരങ്ങൾ എന്നു പറയുന്നു. നാരങ്ങൾ പരമാത്മാവിന്റ അയനം ആകയാൽ പരമാത്മാവ് നാരായണൻ എന്ന് അറിയപ്പെടുന്നു. വ്യാഖ്യാനം : പ്രപഞ്ച സൃഷ്ടാവായ പരമാത്മാവിനെ പല പേരുകളിലൂടെയും അറിയപ്പെടുന്നുണ്ട്. ഈ പരമാത്മാവിനെ ഏത് പേരിലും ഏത് രൂപത്തിലും ഏത് ഭാവത്തിലും വേണമെങ്കിൽ നമുക്ക് ആരാധിക്കാം എന്ന് ആചാര്യന്മാർ പറയുന്നു. അപ്രകാരം നരൻ എന്ന ഒരു പേരും പരമാത്മാവിനായിട്ടുണ്ട്. പരമാത്മാവായ നരൻ ജലത്തെ സൃഷ്ടിച്ചത് കൊണ്ട് ജലത്തിനെ പരമാത്മാവിൻറ സന്താനമായ് കണക്കാക്കുന്നു. അത് കൊണ്ടുതന്നെ ജലത്തിന് നാരം എന്ന പേരും ലഭിച്ചിട്ടുണ്ട്. ഈ ജലത്തിൽ പോലും പരമാത്മാവിന്റ സാന്നിധ്യമുള്ളതിനാൽ ആ ഭഗവാനേ "നാരായണൻ " എന്ന പേരിലും അറിയപ്പെടുന്നു. തുടരും ...

അദ്ധ്യായം 1 ശ്ലോകം 9

 ആചാര്യൻ: ശ്രീ. എം ജി വിനോദ് : 9 7 4 4 8 8 2 2 6 9                               മനുസ്മൃതി                    അദ്ധ്യായം 1 ശ്ലോകം 9 തദണ്ഡമഭവദൈധമം സഹസ്രാംശു സമപ്രഭം തസ്മിൻജ്ജ്‌ഞേസ്വയം ബ്രഹ്‌മാ സർവലോകപിതാമഹാ : അർത്ഥം : ഭഗവാൻ നിക്ഷേപിച്ച ആ ബീജം ആദിത്യതുല്യ പ്രഭയുള്ളതും സൗവർണ്ണ സദൃശ്യവുമായ അണ്ഡത്തിലെത്തുകയും. ആ അണ്ഡത്തിൽ നിന്നും സർവ്വലോകത്തിനും പിതാമഹനും ഹിരണ്യഗർഭനുമായ ബ്രഹ്മാവ് സ്വയം ജനിച്ചു വ്യാഖ്യാനം : ശക്തിയുള്ള ഒന്നിൽ നിന്നും വന്ന ബീജം ആയതിനാൽ അതീവ ശക്തിയുള്ള അണ്ഡത്തിനുള്ളിൽ വേണം വളർന്നുവരാൻ. അതിനാൽ ആ ബീജത്തെ സ്വീകരിക്കാൻ തക്ക ശക്തിയുള്ളതും സൂര്യനോളം പ്രഭയുള്ളതുമായ അണ്ഡത്തിനുള്ളിൽ നിന്നും വളർന്ന് സകല ജീവജാലങ്ങളുടെയും ആരംഭം കുറിച്ചുകൊണ്ട് പിതാമഹനായ ബ്രഹ്മാവ് ഉടലെടുത്തു. മറ്റൊരു അർത്ഥം സ്ത്രീപുരുഷ സംയോഗത്തിലൂടെ പുരുഷൻ സ്ത്രീലേക്ക് പകരുന്ന  ബീജം സ്ത്രീയുടെ അണ്ഡത്തിലേക്ക് എത്തിച്ചേരുന്നു. അണ്ഡത്തിനുള്ളിൽ ബീജം വളരാനുള്ള ശക്തി ഇല്ലായെങ്കിൽ ആ ബീജം അവിടെ നശിച്ചു...

അധ്യായം 1 ശ്ലോകം 8

 ആചാര്യൻ: ശ്രീ. എം ജി വിനോദ് : 9 7 4 4 8 8 2 2 6 9                           മനുസ്മൃതി                    അധ്യായം 1 ശ്ലോകം 8 സോ f ഭിധ്യായ ശരീരാത്‌സ്വാത്സി സൃക്ഷുർവിവിധാ: പ്രജാ:  അപ ഏവ സസർജാദൗ താസു വീര്യമവാസൃജത് അർത്ഥം : സൃഷ്ടിയുടെ ആരംഭത്തിൽ പരമാത്മാവ് സ്വശരീരത്തിൽ നിന്നും നാനാതരത്തിലുള്ള പ്രജകളെ സൃഷ്ടിക്കാൻ ആഗ്രഹിച്ചുകൊണ്ട് അഭിധ്യാനിച്ചു. ആദ്യം ജലത്തെ സൃഷ്ടിച്ചു അതിൽ ശക്തി രൂപമായ ബീജത്തെ നിക്ഷേപിച്ചു. വ്യാഖ്യാനം : സൃഷ്ടിയുടെ ആരംഭത്തിൽ തന്നെ ഭഗവാൻ സ്വന്തം ശരീരത്തിൽ നിന്നും ഏതൊക്കെ ജീവികളെയാണ് ഉണ്ടാക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടായിരുന്നു. ഈ ഒരു ഭാഗത്തു നിന്നും നമ്മൾ മനസ്സിലാക്കേണ്ടത് ഏതൊരു വ്യക്തിയും തന്റെ പ്രവർത്തനം തുടങ്ങുന്നതിനു മുമ്പ് തന്നെ  ലക്ഷ്യം എന്തായിരിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ഒരു ധാരണ ഉണ്ടായിരിക്കണം. ഭഗവാന്റെ പ്രവർത്തനത്തിലൂടെ അത് നമുക്ക് കാണിച്ചു തരികയാണ് ചെയ്യുന്നത്. ഇവിടെ ശരീരം എന്നു കൊണ്ട് ചിന്തിക്കേണ്ടത് ആത്മാ...

ആദ്ധ്യായം 1 ശ്ലോകം. 7

 ആചാര്യൻ: ശ്രീ. എം ജി വിനോദ് : 9 7 4 4 8 8 2 2 6 9 മനുസ്മൃതി:  ആദ്ധ്യായം 1 ശ്ലോകം. 7 യോ f സാവിതീന്ദ്രിയഗ്രാഹ്യ : സൂക്ഷ്മോ f വ്യക്ത: സനാതന : സർവ്വഭൂതമയോ f ചിന്ത്യ : സ ഏവ സ്വയമുദ്ബഭൗ അർത്ഥം മനസ്സു കൊണ്ടു മാത്രം ഗ്രാഹ്യനും സൂക്ഷ്മത മൂലം ബാഹ്യേന്ദ്രിയാഗോചരനും നിത്യനും സർവ്വഭൂതമയനും അപരിഛേദ്യനുമായ ആ പരമാത്മാവ് തന്നെ സ്വയം പ്രാദുർഭവിച്ചു. വ്യാഖ്യാനം : തന്റെ പ്രവർത്തനത്തിന് പൂർണ്ണമായും ശ്രദ്ധ കൊടുത്തു കൊണ്ട് വളരെ സൂക്ഷ്മതയോടെ മറ്റ് കാര്യങ്ങളിൽ ഒന്നും തന്നെ ശ്രദ്ധിക്കാതെ അതിൽ ഇടപെടാതെ എല്ലാ ഇന്ദ്രിയങ്ങളെയും പഞ്ചഭൂതങ്ങളെയും തന്റെ വരുതിയിലാക്കി മഹത്തായ കാര്യങ്ങൾ ചെയ്തു തുടങ്ങി. മറ്റൊരു അർത്ഥം ഏതൊരു വ്യക്തിയും തന്റെ ലക്ഷ്യം പൂർത്തീകരിക്കണമെന്ന് ഉണ്ടെങ്കിൽ ലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ട് മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തോന്നാതെ പ്രലോഭനങ്ങളിൽ വീണു പോകാതെ പ്രവർത്തിക്കണം

അദ്ധ്യായം 1 ശ്ലോകം 6

 മനുസ്മൃതി പഠനം ആചാര്യൻ: ശ്രീ. എം ജി വിനോദ്. 9744882269 https://www.facebook.com/groups/1280623335756282/permalink/1288557411629541 / അദ്ധ്യായം 1 ശ്ലോകം 6 തത: സ്വയം ഭൂർഭഗവാനവ്യക്തോ വ്യഞ്‌ജയന്നിദം മഹാഭൂതാദി വ്യത്തൗജാ: പ്രാദുരാസീത്തമോനുദാ : അർത്ഥം : പ്രളയത്തിൻറെ അവസാനം സ്വയംഭൂവായ ഭഗവാൻ അവ്യക്തനും പഞ്ചമഹാ ഭൂതങ്ങളെ വ്യഞ്ജിപ്പിക്കുന്നവനും അപരിമിതമായ സാമർത്ഥ്യമുള്ളവനും തമസ്സായ പ്രകൃതിയെ സൃഷ്ടിക്കുവേണ്ടി പ്രേരിപ്പിക്കുന്നവനുമായ പരമാത്മാവായി പ്രകാശിച്ചു. വ്യാഖ്യാനം : ഈ അന്ധകാരത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് സ്വയംഭൂവായ് ഭഗവാൻ പരമാത്മാവായി അവതരിച്ചു. ഈ ഭഗവാൻ സർവ്വ ഇന്ദ്രിയങ്ങൾക്കും അതീതനായിരുന്നു. പഞ്ചമഹാഭൂതങ്ങളെ ഈ പ്രപഞ്ചത്തിൽ ഉണ്ടാക്കിയതും ആ ഭഗവാൻ തന്നെയാണ്. അങ്ങനെ ആ അന്ധകാരത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് സർവ്വ ദിക്കിലും പ്രകാശം പരത്തി. മറ്റൊരു വ്യാഖ്യാനം : ജനിച്ചു വീഴുന്ന കുട്ടിയുടെ മനസ്സിലുള്ള അന്ധകാരത്തെ നീക്കം ചെയ്യുന്നത് അവന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന മാതാവാണ്. അവന്റെ മനസ്സിന്റെ അകത്തളങ്ങളിലേക്ക് പ്രകൃതിയിലുള്ള ഓരോ വസ്തുവിനെയും ചൂണ്ടി കാണിച്ചു കൊടുത്തും അതിന്റെ പ്രത്യേകതകളെയും നന്മതി...

അദ്ധ്യായം 1 ശ്ലോകം 5

 ആചാര്യൻ: ശ്രീ. എംജി വിനോദ് 9 7 4 4 8 8 2 2 6 9 മനുസ്മൃതി പഠനം അദ്ധ്യായം 1 ശ്ലോകം 5 ആസീദിദം തമോഭൂതമപ്രജ്ഞാതമലക്ഷണം അപ്രതർക്ക്യമവിജ്ഞേയം പ്രസുപ്തമിവ സർവത: അർത്ഥം : പ്രത്യക്ഷമായി കാണുന്ന ജഗത്ത് മൂലപ്രകൃതിയിൽ അന്തർലീനമായിരുന്നു. അതുകൊണ്ടുതന്നെ അപ്രജ്ഞാതവും അലക്ഷണവും അപ്രതർക്ക്യവും അവിജ്ഞേയവും പൂർണ്ണമായും പ്രസുപ്തവുമായിരുന്നു. വ്യാഖ്യാനം : തുടർന്ന് ഭഗവാൻ മനു പ്രപഞ്ച സൃഷ്ടിയെ കുറിച്ച്  വിവരിക്കുകയാണ്. പ്രപഞ്ചത്തിന്റ ആരംഭ കാലഘട്ടത്തിൽ ലക്ഷണങ്ങൾ കൊണ്ട് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ അന്ധകാരത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെ പ്രത്യക്ഷത്തിൽ എന്താണ് ഉള്ളത് എന്താണ് ഇല്ലാത്തത് എന്ന് ഒന്നും തന്നെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. നമ്മുടെ മനസ്സിന്റ ഉള്ളിൽ നിന്നു കൊണ്ട് നമ്മൾ ഒന്ന് ചിന്തിച്ചു നോക്കൂ ! എല്ലാ ഭാഗത്തും അന്ധകാരം എവിടെയും ഒരു വെളിച്ചം പോലും കാണാനില്ല വെളിച്ചം ഉണ്ടെങ്കിൽ അത് ശ്രദ്ധിക്കപ്പെടും. അതുകൊണ്ടുതന്നെ ഈ പ്രപഞ്ചത്തിൽ ഏതൊക്കെ  വസ്തുക്കളാണ് ഉള്ളത് എന്ന് ആർക്കും തന്നെ പറയാനും സാധ്യമായിരുന്നില്ല. എന്നുവെച്ചാൽ ഈ പ്രപഞ്ചം മുഴുവൻ നിദ്രയിൽ ആയിരുന്നുവെന്ന് വേണം കരുതാൻ. ഉറക്കത്തിൽ നമ...

അദ്ധ്യായം 1 ശ്ലോകം 4

  ആചാര്യൻ: ശ്രീ എം ജി വിനോദിന്റെ മനുസ്മൃതി പഠനം അദ്ധ്യായം 1 ശ്ലോകം 4 ഫോൺ നമ്പർ : 9 7 4 4 8 8 2 2 6 9 ശ്ലോകം: സ തൈ : പൃഷ്ടസ്തഥാ സമ്യഗമിതൗജാ മഹാത്മഭി: പ്രത്യുവാചാർച്ച്യതാൻ സർവാൻ മഹർഷീൻ ശ്രുയതാമിതി അർത്ഥം : മഹാത്മാക്കളായ ആ മഹർഷിമാർ ഇപ്രകാരം ഭക്തി ശ്രദ്ധാപൂർവ്വം ചോദിച്ചപ്പോൾ തത്ത്വോപദേശത്തിൽ അതിസാമർത്ഥ്യമുള്ള മനു അവരെ കേട്ടു കൊള്ളുവെന്നു പറഞ്ഞു. വ്യാഖ്യാനം  ഭഗവാൻ മനുവിനെ കാണാനായി അവിടെ എത്തിച്ചേർന്ന ഋഷിവര്യന്മാർ വളരെ ഭക്തിപൂർവ്വം ആദരവോടുകൂടി മനുവിനോട് ഇപ്രകാരം ചോദിച്ചപ്പോൾ സകല തത്വങ്ങളും അറിയുന്ന സകല ചരാചരങ്ങളുടെയും പിതാവായിട്ടുള്ള മനു ഇവിടെ ചെയ്യുന്ന കാര്യം സജ്ജനങ്ങൾ കൃത്യമായി ജീവിതത്തിൽ പകർത്തേണ്ടതാണ്.  ലോക പിതാവായിട്ടുള്ള മനുവിന്റെ അരികിലേക്ക് വന്നിരിക്കുന്ന ഋഷിമാരെ യഥാവിധി പൂജിച്ച് സത്കരിച്ച് ഇരുത്തിയതിനുശേഷം മാത്രമാണ് അതിനുള്ള മറുപടി പോലും അദ്ദേഹം കൊടുക്കാൻ തയ്യാറായിട്ടുള്ളത് നമ്മുടെ ഗൃഹത്തിലേക്ക് വരുന്നവരെ അതിഥിദേവോ ഭവ എന്ന സങ്കല്പത്തിൽ അതിഥി മര്യാദകൾ പാലിച്ച് സന്തോഷിപ്പിച്ചതിനുശേഷം വേണം മറ്റ് കാര്യങ്ങളിലേക്ക് കടക്കാൻ എന്നുള്ള ഒരു സന്ദേശം മനു നമുക്കിവിടെ കാണിച്ചുതരികയാണ...

അദ്ധ്യായം 1 ശ്ലോകം 3

 മനുസ്മൃതി പഠനം മൂന്നാം ദിവസം ആചാര്യൻ: ശ്രീ എം ജി വിനോദ് : 9 7 4 4 8 8 2 2 6 9 അദ്ധ്യായം 1 ശ്ലോകം 3 ത്വമേകോഹ്യസ്യധർമ്മസ്യ വിധാനസ്യ സ്വയംഭുവ: അചിന്ത്യസ്യാപ്രമേയസ്യ കാര്യതത്ത്വാർത്ഥ വിത്പ്രഭോ അർത്ഥം : ഹേ പ്രഭോ അപൗരുഷേയങ്ങളായ വേദ ധർമ്മങ്ങളുടെയും , അചിന്ത്യവും അപ്രമേയവുമായ ബ്രഹ്മത്തിന്റെയും  യഥാർത്ഥതത്വം അറിയുന്നവൻ അവിടുന്ന് മാത്രമാണ് അങ്ങേയ്ക്ക് മാത്രമേ അറിയാവൂ. വ്യാഖ്യാനം : ഋഷിമാർ വീണ്ടും ഭഗവാനായിട്ടുള്ള മനുവിനോട് പറയുകയാണ് അപൗരുഷേയങ്ങളായ വേദ ധർമ്മങ്ങളുടെയും , അചിന്ത്യവും അപ്രമേയവുമായ ബ്രഹ്മത്തിന്റെയും  യഥാർത്ഥതത്വം അറിയുന്നവൻ അങ്ങ് മാത്രമാണ് മറ്റാർക്കും തന്നെ അത് അറിയുകയില്ല. എന്താണ് "അപൗരുഷേയങ്ങൾ" ഇവിടെ ഋഷിമാർ പറയുന്നത് അപൗരുഷേയങ്ങളായ വേദധർമ്മങ്ങൾ എന്നാണ്. ഹൈന്ദവധർമ്മ വിശ്വാസികൾക്ക് അനവധി പുണ്യ ഗ്രന്ഥങ്ങളുണ്ട് ഇവയൊക്കെ എഴുതിയത് ഓരോ ഋഷിതുല്യരായ ആൾക്കാരാണ് എന്നാൽ വേദങ്ങൾ എഴുതിയത് ആരാണെന്ന് ആർക്കും തന്നെ അറിയില്ല. അത് ആരാലും തന്നെ എഴുതപെട്ടിട്ടുള്ളതല്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ആ കാര്യം കൃത്യമായി അറിയുന്നവൻ സാക്ഷാൽ മനു മാത്രമാണ്. ഇവിടെ മനുവിനെ അങ്ങനെ പറയാൻ കാരണം മനു സാക്ഷാൽ ...

അദ്ധ്യായം 1 ശ്ലോകം 2

 മനുസ്മൃതി അദ്ധ്യായം 1 ശ്ലോകം 2 ഭഗവൻ ! സർവ്വവർണ്ണാനാം യഥാവദനുപൂർവ്വ ശ: അന്തരപ്രഭവാണാം ച ധർമ്മാൻ നോ വക്തുമർഹസി അർത്ഥം : ഹേ ഭഗവൻ  സർവ്വവർണ്ണങ്ങളുടെയും മിശ്രജാതികളുടെയും ധർമ്മങ്ങളെ വഴിപോലെ ഞങ്ങൾക്ക് പറഞ്ഞു തരുന്നതിന് അങ്ങേയ്ക്കാണ് അർഹതയുള്ളത് വ്യാഖ്യാനം : മനുവിന്റെ അരികിലെത്തിയ ഋഷിമാർ മനുവിനേ ഹേ ഭഗവാൻ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ഭവ്യതയോടെ കൂടി പറയുന്നത് എന്തെന്നാൽ മനുഷ്യർക്കിടയിൽ നാലു വിഭാഗത്തിലുള്ള തൊഴിൽ അനുഷ്ഠിക്കുന്ന ആൾക്കാരുണ്ട്. അവരെ മറ്റുള്ളവർക്ക് തിരിച്ചറിയുന്നതിനു വേണ്ടി നാല് വർണ്ണങ്ങളായി തിരിച്ചിരിക്കുകയാണ്. ഇത് കൂടാതെ തന്നെ  ഇതിൽ നിന്നും വ്യതിചലിച്ച് നിൽക്കുന്ന ഒരു വിഭാഗം ആൾക്കാരും ഉണ്ട് അവരെ നമുക്കിവിടെ സംങ്കര വർഗ്ഗമെന്നോ മിശ്രവിഭാഗം എന്നോ പറയാം.  നാല് വർണ്ണങ്ങൾ എന്തൊക്കെ? ഭൂമിയിലുള്ള എല്ലാ വിഭാഗം ജീവജാലങ്ങൾക്കും വേണ്ടി കഠിനമായ അധ്വാനത്തിലൂടെ ഭക്ഷണം, വസ്ത്രം മറ്റു ജീവിതസൗകര്യങ്ങൾ എല്ലാം ഒരുക്കി കൊടുക്കുന്ന ഏറ്റവും ശ്രേഷ്ഠമായിട്ടുള്ള ഒരു വിഭാഗം. ഈ വിഭാഗത്തിനേ തിരിച്ചറിയുന്നതിനു വേണ്ടി ശുദ്രർ എന്നാണ് വിളിച്ചിരുന്നത്. ഇന്ന് ഈ വിഭാഗം തൊഴിലാളികൾ എന്ന പേരിൽ അറിയപ്...

അദ്ധ്യായം 1 ശ്ലോകം 1

മനുസ്മൃതി അദ്ധ്യായം 1 ശ്ലോകം 1 മനുമേകാഗ്രമാസീനമഭിഗമ്യ മഹർഷയ: പ്രതിപൂജ്യ യഥാന്യായമിദം വചനമബ്രുവൻ മഹർഷിമാർ ഏകാഗ്രതയോടെ കൂടി സന്തോഷത്തോടെ വിശ്രമിച്ചിരുന്ന ഭഗവാൻ മനുവിനെ ഭക്തിയോടെ സമീപിച്ച് പൂജിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു. മാനവകുലത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് സ്വായംഭൂവമനു ആണ് . ബ്രഹ്മദേവന്റെ പുത്രനായ ഇദ്ദേഹത്തെ മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. മനുവിന്റെ പിൻതലമുറക്കാരായ മനുഷ്യരുടെ ജീവിതത്തിൽ അനുഷ്ഠിക്കേണ്ടതായ നിയമ വ്യവസ്ഥകളെക്കുറിച്ച് അറിയുന്നതിനായി മനുവിന്റെ പുത്രനായ ഭൃഗുമഹർഷിയും മറ്റു അനവധി ഋഷിമാരും ചേർന്ന് മനുവിനെ സമീപിക്കുന്നതായിട്ടാണ് ഒന്നാമത്തെ ശ്ലോകത്തിലൂടെ നമുക്ക് പറഞ്ഞു തരുന്നത് വ്യാഖ്യാനം ആചാര്യൻ: ശ്രീ എം.ജി. വിനോദ് 9744882269 https://www.facebook.com/groups/1280623335756282/permalink/1283108118841137 /